കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കി ഹൈപവര്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കിത്തന്നെ പിന്നീട് പാണക്കാട് തങ്ങള്‍ തീരുമാനിച്ചു. കെ കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കത്തിന് മകന്‍ മുരളീധരനെ പാര്‍ലമെണ്ടിലെക്ക് മത്സരിപ്പിക്കാന്‍ കോണ്ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതു പോലെ തങ്ങള്‍ പണിപറ്റിച്ചു. പാവം കുഞ്ഞാപ്പ ഇതറിഞ്ഞിട്ടില്ല. അന്നേരം അദ്ദേഹം ബാത്ത് റൂമിലായിരുന്നൊ എന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ ഇതുവരെ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല
പാലം കടത്തിക്കൊടുത്തു കഴിഞ്ഞാൽ, അഥവാ, വിശ്വസിച്ചേൽപ്പിക്കുന്ന ആ ദൗത്യത്തിൽ പരാജയപ്പെട്ടാൽ? അന്ന് മോഡിക്ക് വെറും ക്ഷേത്രവിഗ്രഹമായോ, ഹിമാലയ സാനുക്കളിലേക്കോ പടിയിറങ്ങേണ്ടി വരുമായിരിക്കും. അതുവരെ മോഡി അമിത് ഷായ്ക്ക് തന്റെയും രാഷ്ട്രത്തിന്റെയും നേതാവായിരിക്കും.